Thursday, October 14, 2010

കവിത 
മനസ്സിലെ റിടാര്‍ ചെയ്യാത്ത 
റോഡുകളില്‍ ശൂന്യത മുറ്റി.  
ആ വിജന പാതകള്‍
ആരുടെയോ കാലടികള്‍ക്കായി കാത്തു .  
 ആ നേര്‍ത്ത നിശബ്ടതയ്ക്കിടയിലൂടെ
താളച്ചുവടുകള്‍ വച്ച്   
ഒരു കവിത നടന്നുവന്നു .
 അവളുടെ പാദസ്പര്‍ശത്താല്‍
പാതകള്‍ പുളകമണിഞ്ഞു.
അവളുടെ സൗന്ദര്യത്തിന് 
പാതയോരത്തെ പുഷ്പങ്ങള്‍ മാറ്റുകൂട്ടി .
അവളുടെ സംഗീതമധുമാരിയില്‍,  
പൊള്ളുന്ന റോഡുകള്‍ നനഞ്ഞുകുതിര്‍ന്നു .
പെട്ടെന്ന്, 
ജീവിതഭാരം പേറി ഓടിയടുത്തോരു വണ്ടി 
അവളെ ഇടിച്ചുവീഴ്ത്തി .
താളം മുറിഞ്ഞുപോയ്, 
രക്തം വാര്‍ന്നു പിടഞ്ഞു 
തല്‍ക്ഷണം കവിത മരിച്ചുപോയി .     
                                                                            
                                                                              (2007)
 

No comments:

Post a Comment